ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പ് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

മാറക്കാന: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പ് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഇതോടെ മത്സരം അരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. മത്സരം തുടങ്ങാനായി ഇരുടീമുകളും ഗ്രൗണ്ടില്‍ എത്തിയതിന് ശേഷമാണ് മാറക്കാന സ്റ്റേഡിയത്തില്‍ ഇരുടീമിന്റെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

അഞ്ച് യോഗ്യതാ മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കിയ അര്‍ജന്റീന നാല് മത്സരങ്ങളില്‍ വിജയം നേടി. ഉറുഗ്വേയോട് മാത്രമാണ് ലോകചാമ്പ്യന്മാര്‍ പരാജയപ്പെട്ടത്. അഞ്ച് മത്സരങ്ങള്‍ കളിച്ച ബ്രസീല്‍ രണ്ടില്‍ വിജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. ഒരു മത്സരം സമനിലയായി.

അര്‍ജന്റീന ആരാധകര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമണം നടത്തി. ഇതോടെ ലയണല്‍ മെസ്സിയും സംഘവും ഗ്രൗണ്ട് വിട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനന്‍സിന്റെ രോക്ഷവും ഉണ്ടായി. പൊലീസ് സംഘം സമാധാന സാഹചര്യം പുഃനസ്ഥാപിച്ചതിന് ശേഷമാണ് മത്സരം തുടങ്ങിയത്.

 

Top