ദോഹ: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി ഖത്തര്‍ ലോകകപ്പിനായി അര്‍ജന്റൈന്‍ ടീമിനൊപ്പം ചേര്‍ന്നു. മെസിക്കൊപ്പം ഡി മരിയയും എത്തിചേർന്നിട്ടുണ്ട്. ഇരുവര്‍ക്കും ഗംഭീര സ്വീകരണമാണ് നല്‍കിയത്. ലോകമെങ്ങുമുള്ള അര്‍ജന്റീന ആരാധകരുടെ പ്രതീക്ഷകള്‍ക്കിടെയാണ് മെസി അബുദബിയിലെത്തി ടീം ക്യാംപില്‍ ചേര്‍ന്നത്. പിഎസ്ജിയുടെ മത്സരത്തിന് ശേഷം ഏഞ്ചല്‍ ഡി മരിയ, ലിയാന്ദ്രോ പരെഡെസ് എന്നിവര്‍ക്കൊപ്പമാണ് മെസി യുഎയിലെത്തിയത്. വൈകിട്ട് പരിശീലന സെഷനില്‍ മെസി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.
ഇന്നും നാളെയുമായി ദോഹയില്‍ എട്ട് ടീമുകളെത്തുമെന്നാണ് വിവരം. ഞായറാഴ്ചത്തെ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിന്റെ എതിരാളികളായ ഇക്വേഡര്‍ വിമാനം ഇറങ്ങുക നാളെ. ടിറ്റെ അടങ്ങുന്ന ബ്രസീലിയന്‍ പരിശീലകസംഘം ലോകകപ്പിന് മുന്‍പുള്ള പരിശീലന വേദിയായ ഇറ്റലിയിലെ ടൂറിനില്‍ എത്തി. യൂറോപ്യന്‍ ക്ലബ്ബ് പോരാട്ടങ്ങള്‍ അവസാനിച്ചെത്തുന്ന നെയ്മര്‍ അടക്കമുള്ളവര്‍ക്കൊപ്പം വാരാന്ത്യത്തില്‍ കാനറികള്‍ ഖത്തറിലിറങ്ങും.