ബാബറി മസ്ജിദിന് അടിയില്‍ ക്ഷേത്രം ഉണ്ടായിരുന്നതിന് തെളിവില്ലെന്ന് ഗവേഷകര്‍

ന്യൂഡല്‍ഹി: ബാബറി മസ്ജിദിന്റെ അടിയില്‍ നിന്നും ക്ഷ്രേത്രത്തിന്റെ തൂണുകള്‍ കണ്ടെത്തിയെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വാദം തെറ്റാണെന്ന് പുരാവസ്തു ഗവേഷകര്‍.

അലഹാബാദ് ഹൈക്കോടതിയില്‍ 2003ലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടു നല്‍കിയത്. എഎസ്ഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സമയത്ത് തന്നെ ഇക്കാര്യം കളവാണെന്ന് കോടതിയെ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നും സുപ്രീയയും ജയ മേനോനും പറഞ്ഞു.

ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും പുരാവസ്തു ഗവേഷകരായ സുപ്രീയ വര്‍മയും ജയ മേനോനും പറഞ്ഞു.

രാമജന്‍മ ഭൂമിയില്‍ ഉണ്ടായിരുന്ന ക്ഷേത്രം തകര്‍ത്ത് മോസ്‌ക് പണിതു എന്ന ഹിന്ദുത്വ സംഘടനകളുടെ ആരോപണത്തെ പിന്തുണയ്ക്കാണ് എഎസ്ഐ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇരുവരും ആരോപിച്ചു.

ബാബറി മസ്ജിദിന് അടിയില്‍ ക്ഷേത്രം നിലനിന്നിരുന്ന എന്നതിന് ഇതുവരെ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. തൂണുകളുടെ അവശിഷ്ടങ്ങള്‍ എന്നു സൂചന നല്‍കുന്ന അമ്പതു കഷ്ണങ്ങള്‍ കണ്ടെത്തിയെന്നായിരുന്നു എഎസ്ഐ അലഹാബാദ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇത് ക്ഷേത്ര വാസ്തു ശില്‍പം ആയിരുന്നില്ലെന്നും ഇതിനു മുന്‍പുണ്ടായിരുന്ന മോസ്‌കിന്റെ തന്നെ ഭാഗമായുള്ള ഇഷ്ടിക കഷ്ണങ്ങള്‍ ആയിരുന്നുവെന്നും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അധ്യാപിക കൂടിയായ സുപ്രിയ വര്‍മ വിശദീകരിച്ചു.

മോസ്‌ക് നിന്നത് പോലെയുള്ള സ്ഥലത്ത് തൂണുകള്‍ക്ക് മീതെ കെട്ടിടം നിലനില്‍ക്കാന്‍ സാധ്യതയില്ല. അങ്ങെനെയൊരു കണ്ടെത്തല്‍ എഎസ്ഐ നടത്തിയിട്ടുണ്ടെങ്കില്‍ തൂണുകളുടെ വര്‍ഷവും കണക്കാക്കുമായിരുന്നു എന്നും ഒരു തെളിവും ഇല്ലാതെയാണ് ക്ഷേത്രം നിലനിന്നിരുന്നു എന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നും സുപ്രീയ വര്‍മ വ്യക്തമാക്കി.

Top