അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും

angamaly diocese

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും. 78 കോടി രൂപയുടെ ഭൂമി ഇടപാടിന് പണം എവിടെ നിന്നെന്ന് പരിശോധിക്കും. വിദേശപണമിടപാട് ചട്ടങ്ങള്‍ ലംഘിച്ചോ എന്നും പണം മുടക്കിയത് ആരൊക്കെയെന്നും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കും.

മെഡിക്കല്‍ കോളേജ് തുടങ്ങാനായി 2015ല്‍ അങ്കമാലിയില്‍ വാങ്ങിയ ഭൂമിയുടെ സാമ്പത്തിക ബാധ്യത, മറ്റ് ചെറു ഭൂമികള്‍ വിറ്റ് പരിഹരിക്കാന്‍ നടത്തിയ ശ്രമമാണ് എറണാകുളം അങ്കമാലി രൂപതയെ പ്രതിസന്ധിയില്‍ എത്തിച്ചത്.

Top