രണ്ടാം വിവാഹത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് വെളിപ്പെടുത്തി അര്‍ബാസ് ഖാന്റെ പിതാവ് സലിം ഖാന്‍

മുംബൈ: സല്‍മാന്‍ ഖാന്റെ അനുജനും, നടനും സംവിധായകനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്റെ രണ്ടാം വിവാഹം കഴിഞ്ഞു. ബോളിവുഡ് പാപ്പരാസികളുടെ പ്രധാന ചര്‍ച്ചാ വിഷയവുമായിരുന്നു അര്‍ബാസ് ഖാന്റെ വിവാഹം. ആദ്യം വിവാഹം കഴിച്ചത് മലൈക അറോറയെയാണ്. എന്നാല്‍ ഇരുവരും 2017 ല്‍ പിരിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറ ഖാനെ അര്‍ബാസ് ഖാന്‍ വിവാഹം ചെയ്തത്. അതേ സമയം തന്നോട് മകന്‍ രണ്ടാം വിവാഹത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്തില്ലെന്ന് വെളിപ്പെടുത്തി പിതാവ് സലിം ഖാന്‍ രംഗത്ത് വന്നു. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയുമെന്നതിനാല്‍ അര്‍ബാസിന്റെ വിവാഹത്തെക്കുറിച്ച് തന്നോട് കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വിവാഹത്തില്‍ പങ്കെടുത്ത സലിം പ്രണയത്തിന് ജീവിതത്തില്‍ ഒരവസരം നല്‍കുന്നത് കുറ്റകരമല്ലെന്നും സലിം പറഞ്ഞു.

മകന്റെ കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ സലിം. അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്റെ അഭിപ്രായത്തില്‍ അതൊരു കുറ്റമല്ല. അര്‍ബാസ് ഖാന്റെ കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്, വധുവിനും വരനും ഞാന്‍ എന്റെ അനുഗ്രഹം നല്‍കിയിട്ടുണ്ട്. വിവാഹത്തെ കുറിച്ച് വീട്ടില്‍ ചര്‍ച്ച നടന്നോ എന്ന് ചോദിച്ചപ്പോഴാണ് സലിം മറ്റൊരു കാര്യം പറഞ്ഞത്. ‘ഒരു ചര്‍ച്ചയുടെ ആവശ്യമില്ലെന്ന് ഞാന്‍ കരുതുന്നു, അര്‍ബാസ് വിദ്യാഭ്യാസവും പക്വതയും ഉള്ള ആളാണ്, സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയും. അതിനാല്‍ അതിന്റെ ആവശ്യമില്ല. എന്റെ അനുവാദം അവന്‍ സന്തോഷവാനാണെങ്കില്‍ അതില്‍ വലിയ കാര്യമില്ല, അവന്‍ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു, ഞാന്‍ പറഞ്ഞു കൊള്ളാം. ആരുടേയും ജീവിതത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്കും തോന്നുന്നു’ – സലിം പറഞ്ഞു.

മുംബൈയിലെ സഹോദരി അര്‍പ്പിത ഖാന്‍ ശര്‍മ്മയുടെ വീട്ടിലായിരുന്നു അര്‍ബാസിന്റെ വിവാഹം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അര്‍ബാസ് തന്റെ രണ്ടാം വിവാഹം നടന്ന കാര്യവും അതിന്റെ ചിത്രങ്ങളും പങ്കുവെച്ചത്.

Top