ചെന്നൈ: കോൺഗ്രലെ ആദ്യ ട്രാൻസ്ജെൻഡറും, മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ അപ്സര റെഡ്ഡി രാജിവച്ചു. കോൺഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം പാർട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയതായി അപ്സര ട്വിറ്ററിലൂടെ അറിയിച്ചു.
കോൺഗ്രസ് വിട്ട അപ്സര വെള്ളിയാഴ്ച എഐഎഡിഎംകെയിൽ ചേരുകയും ചെയ്തു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അപ്സരയുടെ പാർട്ടി പ്രവേശനം.