ദത്ത് വിവാദം: അനുപമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അന്വേഷണം നടത്തുന്ന വനിത ശിശു വികസനവകുപ്പ് ഡയറക്ടര്‍ ഇന്ന് കുട്ടിയുടെ മാതാവ് അനുപമയുടെ ഭാഗം കേള്‍ക്കും. ബുധനാഴ്ച വൈകീട്ട് നാലിന് പൂജപ്പുരയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. എല്ലാ രേഖകളും ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ പരാതികളും ഇവരുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും മൊഴികളും വിലയിരുത്തിയശേഷമാകും ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ടി.വി. അനുപമ സര്‍ക്കാറിന് അന്തിമ റിപ്പോര്‍ട്ട് നല്‍കുക.

രണ്ടുദിവസം മുമ്പ് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ദത്ത് നടപടികള്‍ നിയമപ്രകാരമെന്നായിരുന്നു ഷിജുഖാന്‍ ഡയറക്ടറെ അറിയിച്ചത്.

Top