അവസാന ടൂര്‍ണമെന്റില്‍ അടി തെറ്റി ആന്‍ഡി മുറെ

മെല്‍ബണ്‍: കരിയറിലെ അവസാന ടൂര്‍ണമെന്റില്‍ പരാജിതനായി ബ്രിട്ടീഷ് താരം ആന്‍ഡി മുറെ. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഒന്നാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന് തോല്‍വി. സ്‌പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റയോട് 46, 46, 76, 76, 26. എന്ന സ്‌കോറിനാണ് മുറെ പരാജയം സമ്മതിച്ചത്.

ലോക ടെന്നീസ് ആരാധകര്‍ക്ക് ഒട്ടേറെ ഓര്‍മകള്‍ സമ്മാനിച്ചാണ് മുറെയുടെ മടക്കം. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി മുറെയ്ക്ക് ടെന്നീസില്‍ സജീവമാകാന്‍ സാധിച്ചിരുന്നില്ല. ഇതോടെ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ഒളിമ്പിക് ചാമ്പ്യന്‍ 230ാം റാങ്കിലേക്ക് അടിതെറ്റി വീണിരുന്നു.

റോജര്‍ ഫെഡററും റഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും അടക്കിവാണ പുരുഷ ടെന്നീസ് ലോകത്ത് മൂന്നു ഗ്രാന്‍സ് ലാം കിരീടങ്ങളും വിംബിള്‍ഡണ്‍ (2013, 2016), യുഎസ് ഓപ്പണ്‍ (2012). രണ്ടു ഒളിമ്ബിക് സ്വര്‍ണമെഡലും (2012, 2016) മുറെ നേടിയിട്ടുണ്ട്.

Top