ദില്‍ബച്ചാര കണ്ടത് ഏറെ സങ്കടത്തോടെ; സുശാന്തിന്റെ ഓര്‍മ്മകളില്‍ ആന്റണി വര്‍ഗീസ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രമായ ദില്‍ബച്ചാര കാണാനിരുന്നത് സന്തോഷത്തോടെയല്ലെന്ന് നടന്‍ ആന്റണി വര്‍ഗീസ്. ‘എപ്പോഴും ഒരു ചിരിയോടെ അല്ലാതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. പക്ഷെ ഇങ്ങനെ ആകും എന്ന് പ്രതീക്ഷിച്ചില്ല. സിനിമ ഉള്ളടത്തോളം കാലം താങ്കളെ ഓര്‍ക്കും’. ആന്റണി വര്‍ഗീസ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരുപാട് സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ പോയിട്ടുണ്ട് , അതൊക്കെ കാണാന്‍ പോകുമ്പോള്‍
ഭയങ്കര സന്തോഷമാണ് , പക്ഷെ ഇന്ന് ഒരു സിനിമ FDFS കാണാന്‍ പോകുകയാണ് , പക്ഷെ ഒരിക്കലും സന്തോഷത്തോടെയല്ല
കാണാന്‍ ഇരിക്കുന്നത് , സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ Dil Bechara യാണ് ആ സിനിമ .ഇനിയും ഒരുപാട് സിനിമകള്‍ അദ്ദേഹത്തിന്റെ
FDFS കാണാന്‍ താല്പര്യം ഉണ്ടായിരുന്നു , പക്ഷെ ഇങ്ങനെയാകും എന്ന്‍ അറിഞ്ഞില്ല…..
കൈപോച്ചേ ടിവി ല്‍ കണ്ടപ്പോള്‍ മുതല്‍ ആരാധന തുടങ്ങിയത് ആണ് അത് പിന്നീടു ഓരോ സിനിമ കഴിയുന്തോറും കൂടി കൂടി
വന്നു , അവസാനം ‘ചിച്ചോരേ’ നമ്മള്‍ എപ്പോഴെങ്കിലും ഒന്ന്‍ ഡൌണ്‍ ആയാല്‍ ഇരുന്നു കാണും ഒരു പോസിറ്റീവ് വൈബിനായി.
സുശാന്ത് ഒരു ബോര്‍ഡില്‍ അദ്ദേഹത്തിന്റ ആഗ്രഹങ്ങള്‍ എഴുതിവച്ച ഒരു ഫോട്ടോ കണ്ടിട്ടാണ് ഞാനും അതുപോലെയൊന്നു
വാങ്ങി എന്‍റെ ആഗ്രഹങ്ങളെയും എഴുതിവച്ചതും ,അത്രക്ക് ആരാധനയായിരുന്നു . എപ്പോഴും ഒരു ചിരിയോടെ അല്ലാതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല ,
പക്ഷെ ഇങ്ങനെ ആകും എന്ന്‍ പ്രതീക്ഷിച്ചില്ല…. സിനിമ ഉള്ളടത്തോളം കാലം താങ്കളെ ഓര്‍ക്കും …

Top