സൗദി ടീമിന്റെ പരിശീലകനായി ആന്റോണിയോ പിസ്സി തുടരും

anto

സൗദി അറേബ്യ: ലോകകപ്പ് മത്സരത്തിലെ മികച്ച പ്രകടനം മുന്‍നിര്‍ത്തി പരിശീലകനായ ആന്റോണിയോ പിസ്സിയെ പുറത്താക്കേണ്ടെന്ന് സൗദി അറേബ്യ തീരുമാനിച്ചു. റഷ്യയോടുള്ള മത്സരത്തില്‍ ആദ്യം പതറിയെങ്കിലും സൗദി പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഉറുഗ്വേയോട് ഒരു ഗോളിന് മാത്രം തോറ്റ സൗദി അവസാന മത്സരത്തില്‍ ഈജിപ്തിനെ പരാജയപ്പെടുത്തുകയും ചെയ്തു. 1994ന് ശേഷം സൗദിയുടെ ലോകകപ്പിലെ ആദ്യ ജയമായിരുന്നു ഇത്.

മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഏഷ്യ കപ്പിലെ പ്രകടനം വിലയിരുത്തിയാകും ബാക്കി നടപടികള്‍. മുമ്പ് ചിലിയെയും വലന്‍സിയയെയും പരിശീലിപ്പിച്ചിട്ടുള്ള പിസ്സി കഴിഞ്ഞ വര്‍ഷമാണ് സൗദിയുടെ ചുമതല ഏറ്റെടുത്തത്.

Top