ഹമാസ് വിരുദ്ധ പരാമര്‍ശം; ‘പലസ്തീനൊപ്പം, ഇസ്രായേലിനെ ന്യായീകരിച്ചിട്ടില്ല’; തരൂരിന്റെ വിശദീകരണം

കോഴിക്കോട്: മുസ്ലിം ലീഗിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ ഹമാസ് വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഒരിടത്തും ഇസ്രായേലിനു അനുകൂലമായി പറഞ്ഞിട്ടില്ല. മത വിഷയമായി കാണരുതെന്നാണ് പറഞ്ഞത്. അന്നത്തെ മുപ്പത് മിനിറ്റില്‍ കൂടുതലുള്ള പ്രസംഗത്തില്‍ പറഞ്ഞത് പലസ്തീന്‍ ജനതയ്‌ക്കൊപ്പം എന്നാണെന്ന് ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് തന്റെയും നിലപാട്. യുദ്ധം നടക്കുമ്പോള്‍ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണെന്നും ശശിതരൂര്‍ കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര നിയമങ്ങളെ ബാധിക്കുന്ന വിഷയമാണിത്. 48മാധ്യമപ്രവര്‍ത്തകര്‍ ഗസയില്‍ കൊല്ലപ്പെട്ടു. എല്ലാവരും ആവശ്യപ്പെടുന്നത് ബോംബ് ആക്രമണം നിര്‍ത്തണം എന്നാണ്. ഒന്നര മാസമായി ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നു. ആശുപത്രിയില്‍ ഉള്‍പ്പെടെ ബോംബിട്ട് ജനങ്ങളെ കൊല്ലുകയാണ്. ആശുപത്രികാളില്‍ ഓക്‌സിജന്‍ ഇല്ല. വെള്ളം, ഭക്ഷണം എല്ലാം നിര്‍ത്തിയിരിക്കുകയാണ് ഗാസയിലെന്നും ശശി തരൂര്‍ പറഞ്ഞു.

Top