ഹരിയാനയിലെ റോത്തകില്‍ കൂട്ട മാനഭംഗത്തിന് ഇരയായ യുവതി കൊല്ലപ്പെട്ടു

ചണ്ഡിഗഢ്: നിര്‍ഭയ കേസിന് സമാനമായ സാഹചര്യത്തില്‍ ഹരിയാനയിലെ റോത്തകില്‍ കൂട്ട മാനഭംഗത്തിന് ഇരയായ യുവതി കൊല്ലപ്പെട്ടു.

മെയ് 9നാണ് സംഭവം നടന്നതെങ്കിലും യുവതിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷമാണ് നഗരത്തില്‍ നിന്ന് കണ്ടെത്തുന്നത്.

പൊലീസ് റിപ്പോര്‍ട്ടനുസരിച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയില്‍ ഏഴ് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധങ്ങളുപയോഗിച്ച യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മൂലം യുവതിയുടെ ആന്തരാവയവങ്ങളില്‍ ഗുരുതരമായ ക്ഷതങ്ങള്‍ സംഭവിച്ചിരുന്നു. അതേ സമയം, അയല്‍ക്കാര്‍ തന്നെയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന നിലപാടിലാണ് യുവതിയുടെ ബന്ധുക്കള്‍.

ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കുന്ന സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

2016 ഡിസംബര്‍ 12നാണ് ഓടുന്ന ബസില്‍ ഡല്‍ഹിയിലെ ഫിസിയോതെറാപിസ്റ്റായ പെണ്‍കുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്.

Top