കണ്ണൂരില്‍ വീണ്ടും കൊലവിളി; പി. ജയരാജന്റെയും എ.എന്‍ ഷംസീറിന്റെയും കയ്യും തലയും വെട്ടി പൂജ ചെയ്യുമെന്ന് ബിജെപി

ണ്ണൂരില്‍ വീണ്ടും കൊലവിളി. മാഹി പള്ളൂരില്‍ നടന്ന ബിജെപി പ്രതിഷേധത്തിനിടയിലാണ് ഭീഷണി. സിപിഐഎം നേതാവ് പി. ജയരാജനും സ്പീക്കര്‍ എ.എന്‍ ഷംസീറിനുമെതിരെയാണ് ബിജെപി പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യവുമുയര്‍ത്തിയത്. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് മുദ്രാവാക്യം. കഴിഞ്ഞ ദിവസം യുവമോര്‍ച്ചയ്ക്കെതിരായ പി ജയരാജന്റെ പ്രസംഗം വിവാദമായിരുന്നു. ഇതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ഗണേഷാണ് ഷംസീറിനെതിരെ ആദ്യം ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചത്. ഗണപതിയെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഷംസീറിനെ തെരുവില്‍ നേരിടുമെന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ ആദ്യത്തെ പ്രസംഗം.

കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു. ഗണേഷിന്റെ പ്രസംഗത്തിന് മറുപടി ആയാണ് ജയരാജന്‍ രംഗത്തെത്തിയത്. ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു പി ജയരാജന്റേത്.

Top