anju boby george against boby aloshi

തിരുവനന്തപുരം : സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി ബോബി അലോഷ്യസ് നിയമ നടപടിക്ക്.

അഞ്ജുവിന്റെ തുറന്നകത്തിലെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്ന് ബോബി അലോഷ്യസ് പറഞ്ഞു.

അഞ്ജു ഉയര്‍ത്തിയ ആരോപണങ്ങള്‍ ഉള്‍പ്പടെ എല്ലാകാര്യങ്ങളും അന്വേഷിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോട് രേഖാമൂലം ആവശ്യപ്പെടുമെന്നും ബോബി പറഞ്ഞു.

മന്ത്രി ഇ.പി. ജയരാജന് അഞ്ജു ബോബി ജോര്‍ജ് അയച്ച തുറന്നകത്തിലെ ഒരുഭാഗത്ത് ഇങ്ങനെ പറയുന്നു വിദേശ പരിശീലനത്തിന്റെ പേരില്‍ പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കിലും അതിന്റെ നിബന്ധനകളില്‍ പറയുന്നപ്രകാരം പരീക്ഷകള്‍ ജയിച്ചിട്ടുണ്ടോ? കേരള സ്‌പോര്‍ട്‌സിന് സൗജന്യ സേവനം നല്‍കിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അഴിമതിയുടെ കള്ളിയില്‍ തന്നെ ഉള്‍പ്പെടുത്തണം.

ബോബി അലോഷ്യസിന്റെ പേരെടുത്തു പറയുന്നില്ലെങ്കിലും ഈ പരാമര്‍ശം തന്നെ സംശയത്തിന്റെ നിഴലിലാക്കിയെന്ന് ബോബി പറയുന്നു.

2013, 2014, 2015 വര്‍ഷങ്ങളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സാങ്കേതിക വിഭാഗം ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ബോബി അലോഷ്യസ്.

2004ല്‍ അവര്‍ വിദേശ പരിശീനത്തിന് പോയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബോബി നിയമ നടപടിയിലേക്ക് നീങ്ങുന്നത്.

×

Top