ഏഷ്യന്‍ ഗെയിംസിലെ ഒഫീഷ്യല്‍സിനെതിരെ ഗുരുതര ആരോപണവുമായിഅഞ്ജു ബോബി ജോര്‍ജ്

ഹാങ്ഷൂ ഏഷ്യന്‍ ഗെയിംസിലെ ഒഫീഷ്യല്‍സിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ അത്‌ലറ്റും മലയാളിയുമായ അഞ്ജു ബോബി ജോര്‍ജ്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജിന്റെ ആദ്യ ശ്രമം ഒഫീഷ്യല്‍സ് അളക്കാന്‍ തയാറാകാത്തത് ചൂണ്ടിക്കാണിച്ചാണ് അഞ്ജുവിന്റെ പ്രതികരണം.നീരജിന്റെ ആദ്യ ത്രോ മികച്ചതായിരുന്നു. പക്ഷെ അത് അളക്കാന്‍ അവര്‍ തയാറായില്ല. സമാന അനുഭവം ഇന്നലെ വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിക്കും നേരിടേണ്ടി വന്നു. ഇന്ത്യന്‍ അത്‌ലറ്റുകളോട് ഇങ്ങനെ പെരുമാറുന്നതെന്തുകൊണ്ടാണെന്ന് അറിയില്ല. അവര്‍ ചതിക്കാനും നമ്മളുടെ താരങ്ങളെ അലോസരപ്പെടുത്താനുമാണ് ശ്രമിക്കുന്നത്

വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണി സ്വര്‍ണം കരസ്ഥമാക്കിയതും സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തിലൂടെയായിരുന്നു. 62.92 മീറ്ററായിരുന്നു ഫൈനലില്‍ അന്നു എറിഞ്ഞ ദൂരം. സീസണില്‍ ഏഴ് ഇവന്റുകളില്‍ പങ്കെടുത്തിരുന്നെങ്കിലും ഒരു തവണ പോലും 60 മീറ്റര്‍ കടക്കാന്‍ അന്നുവിന് സാധിച്ചിരുന്നില്ല. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 59.10 മീറ്റര്‍ എറിഞ്ഞതായിരുന്നു താരത്തിന്റെ മികച്ച ദൂരം.

 

ഇതോടെ ഏഷ്യന്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്താനും നീരജിനായി. 90 മീറ്ററെന്ന മാജിക് നമ്പര്‍ താണ്ടാന്‍ നീരജിന് ഇനിയും സാധിച്ചിട്ടില്ല എന്നത് നിരാശ നല്‍കുന്നതാണ്. 87.54 മീറ്റര്‍ എറിഞ്ഞ് ഇന്ത്യയുടെ തന്നെ കിഷോര്‍ കുമാര്‍ ജെനയാണ് വെള്ളി നേടിയത്. ജെനയുടെ കരീയറിലെ തന്നെ മികച്ച പ്രകടനമാണ് ഹാങ്ഷൂവില്‍ പിറന്നത്.

 

 

Top