‘ഇന്ന് ലാലുവങ്കിള്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ ഒരാള്‍’; അഞ്ജലി അമീറിന്റെ കുറിപ്പ്

ചാന്തുപൊട്ട് എന്ന സിനിമ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ അവഹേളിക്കുന്ന ചിത്രമല്ലെന്നും തന്റെ തെറ്റിദ്ധാരണ മാറിയെന്നും പറഞ്ഞ അഞ്ജലി അമീറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നത്. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം ചാന്തുപൊട്ട് വാര്‍ത്തകളില്‍ അടുത്തിടെയാണ് നിറഞ്ഞുനിന്നത്.

ദിലീപ് അവതരിപ്പിച്ച വേഷം ട്രാന്‍സ്ജെന്‍ഡറിന്റേതായിരുന്നില്ലെന്ന് സംവിധായകനും ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ചാന്തുപൊട്ടിനെ പറ്റി തെറ്റിദ്ധാരണ തനിക്കുമുണ്ടായിരുന്നുവെന്നും പിന്നീടത് മാറിയെന്നും ഇന്ന് ലാലുവങ്കിള്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ ഒരാളാണെന്നും അഞ്ജലി അമീര്‍ പറയുന്നു.

അഞ്ജലി അമീറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഈ ഇടയായ് ലാല്‍ ജോസ് സാറിന്റെ ഒരു സിനിമയായ ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് നടന്ന ചര്‍ച്ച കാണാനിടയായി. ഞാന്‍ ആദ്യമായി ലാല്‍ ജോസ് സാറിനെ കാണുമ്പോള്‍ അദ്ധേഹത്തിനോട് സംസാരിക്കാന്‍ പോലും എനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു കാരണം ആ ഒരൊറ്റ സിനിമ എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തില്‍ വരുത്തിവെച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ് അത്രത്തോളം ‘ ചാന്തുപൊട്ട് ,രാധ എന്നീ വിളികള്‍ കൊണ്ട് സംമ്പുഷ്ട്ടമായിരുന്നു എന്റെയും ബാല്യം. അങ്ങനെ എന്റെ പരിഭവങ്ങള്‍ അദ്ധേഹത്തോട് പങ്കുവെച്ചപ്പോള്‍ അദ്ധേഹം പറഞ്ഞത് ദിലീപേട്ടന്‍ അവതരിപ്പിച്ച ആ കാരക്ടര്‍ ഒരു ‘ട്രാന്‍സ്‌ജെന്‍ഡറോ ) ‘ഗേയോ ‘ അല്ല മറിച്ച് വീട്ടുകാരുടെ ഒരു പെണ്‍കുട്ടി വേണമെന്ന ആഗ്രഹത്തില്‍ തങ്ങള്‍ക് ജനിച്ച മകനെ സ്ത്രീയെപ്പോലെ വളര്‍ത്തിയതു കൊണ്ടും ഡാന്‍സ് പടിപ്പിച്ചതു കൊണ്ടുമുള്ള സ്‌ത്രൈണതയാണെന്നാണ്.

ഇതല്ലാതെ ജെന്‍ഡര്‍ പരമായും സെക്ഷ്വാലിറ്റിക്കും ഒരു പ്രശ്‌നവും ഉള്ള വ്യക്തിയായിരുന്നില്ല ഇതു മനസ്സില്ലാക്കാതെ ഞങ്ങളെപ്പോലെയുള്ളവരെ ഇതും പറഞ്ഞ് ആക്ഷേപിച്ചവരല്ലെ വിഢികള്‍ . ആദ്യമൊന്നു ഈ സിനിമയിലെ ആക്ഷേപഹാസ്യം എനിക്കാസ്വദിക്കാന്‍ പറ്റിയില്ലെങ്കിലും എന്തോ ഇപ്പോ ലാല്‍ ജോസ് സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഈ സിനിമ ഇഷ്ടമായി . അദ്ദേഹം അവസാനം എന്നോട് പറഞ്ഞത് എന്റെ സിനിമ കൊണ്ട് വല്ല വിഷമവും ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഈ ഒരൊറ്റ വാക്കു കൊണ്ട് ഇന്ന് ലാലുവങ്കിള്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ ഒരാളാണെന്നും അഞ്ജലി അമീര്‍ കുറിച്ചിട്ടുണ്ട്.

Top