ലൈഫ് മിഷന്‍ ഇടപാട്; തീരുമാനം മുഖ്യമന്ത്രിയുടെ യോഗത്തില്‍; രേഖ പുറത്തുവിട്ട് അനില്‍ അക്കര

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ അഴിമതിയിൽ പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് ആരോപണവുമായി മുൻ എംഎൽ‌എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകളുണ്ടെന്നാണ് അനിൽ അക്കരെയുടെ ആരോപണം. ഫ്ളാറ്റ് നിർമാണത്തിനായി വിദേശ സഹായം സ്വീകരിക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണെന്നാണ് അനിൽ അക്കരെയുടെ പ്രധാന ആരോപണം. ഈ യോഗത്തിന്റെ റിപ്പോർട്ടാണ് പുറത്തു വിട്ടിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ ചട്ടം(എഫ്‌സിആർഎ) മുഖ്യമന്ത്രി ലംഘിച്ചുവെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടുന്നു.

ലൈഫ് മിഷൻ മുൻ സിഇഒ യു വി ജോസ്, മുൻ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്. സർക്കാരിന്റെ ഭവന പദ്ധതിയായ വടക്കാഞ്ചേരി ലൈഫ് മിഷനുവേണ്ടി യുഎഇ റെഡ് ക്രസന്റുമായി കരാറുണ്ടാക്കിയത് യു വി ജോസായിരുന്നു. കോൺസൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തുവെന്നും അനിൽ അക്കര ആരോപിച്ചു . എഫ്സിആർഎ നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അനിൽ അക്കര പറയുന്നു.

Top