Andy Murray wins tennis gold for Great Britain

റിയോ ഡി ജനീറൊ: ഒളിമ്പിക്‌സ് ടെന്നീസിലെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ബ്രിട്ടന്റെ ആന്റി മുറെക്ക് സ്വര്‍ണം. കലാശപ്പോരാട്ടത്തില്‍ എതിരാളിയും അട്ടിമറി വീരനുമായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയയെയാണ് മുറെ തോല്‍പ്പിച്ചത്.

ലോക കായിക മാമാങ്കത്തില്‍ മറെയുടെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. ലണ്ടന്‍ ഒളിമ്പക്‌സിലും മുറെയായിരുന്നു സ്വര്‍ണമണിഞ്ഞത്. സ്‌കോര്‍ (75, 46, 62, 75).

പ്രമുഖ താരങ്ങള്‍ പിന്‍വാങ്ങിയ ടെന്നീസില്‍ ആദ്യ റൗണ്ടില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ സെര്‍ബിയന്‍ താരവും ലോക ഒന്നാം നമ്പര്‍ താരവുമായ നൊവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ചായിരുന്നു ഡെല്‍പോട്രോയുടെ വരവ്.

പീന്നീട് സ്‌പെയിന്‍ താരം റാഫേല്‍ നാദാലിനെയും തോല്‍പിച്ച് പോട്രോ ടെന്നീസ് ആരാധകരെ ഞെട്ടിച്ചു. അര്‍ജന്റീനയുടെ സീഡില്ലാ താരമായ പോട്രോ 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ്.

Top