andhra labour minister of assault woman govt employee

rape

വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ മന്ത്രി ഉപദ്രവിച്ചെന്ന ആരോപണവുമായി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു.

പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നിയമസഭയ്ക്കു മുന്നിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ശ്രീകാകുളം ജില്ലയിലെ ആര്‍ഐഎംഎസ് ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് കല്യാണി മന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയത്. ഇതില്‍ ക്ഷുഭിതനായ അച്ചനായിഡു ഇവരെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. കഴിഞ്ഞ നാലുമാസമായി തനിക്ക് ശമ്പളം ലഭിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു മന്ത്രിക്കെതിരെ കല്യാണി പ്രതിഷേധിച്ചത്.

തുടര്‍ന്ന് വെള്ളിയാഴ്ച ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് മെഡിക്കല്‍ ചെക്കപ്പിനായി ആര്‍ഐഎംഎസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇവര്‍ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച ജോലിയില്‍ പ്രമോഷന്‍ ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും ഇത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.

Top