ഇസ്രയേല്‍ പൊലീസ് ഉദ്യോഗസ്ഥയെ പലസ്തീന്‍ ബാലന്‍ കുത്തിക്കൊലപ്പെടുത്തി

ജെറുസലേം: ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തിയാകുന്നതിനിടെ ജെറുസലേമില്‍ 20 കാരിയായ ഇസ്രേയില്‍ പൊലീസ് ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തി പതിനാറുക്കാരന്‍. പലസ്തീന്‍ ബാലനാണ് ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തിയത്. മറ്റൊരു ഉദ്യോഗസ്ഥനും 16കാരന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അക്രമിച്ച ബാലനെ ഇസ്രയേല്‍ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.

ജറുസലേമിലെ നഗരത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികയ്ക്ക് നേരെ ആക്രമണം. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ സൈനിക എലിഷെവ റോസ് ഐഡ ലുബിന്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കിഴക്കന്‍ ജറുസലേമിലെ സെയ്റിലെ പലസ്തീന്‍ നിവാസിയാണ് 16കാരനെന്ന് ഇസ്രായേല്‍ പോലീസ് അറിയിച്ചു.

അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയ പരിശോധനക്കിടെ കൗമാരക്കാരനായ ആക്രമണകാരിയെ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2021-ല്‍ അമേരിക്കയിലെ ജോര്‍ജിയയില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയതാണ് എലിഷെവ റോസ് ഐഡ ലുബിന്‍. 2022-ല്‍ കരസേനയുടെ ഭാഗമായാണ് ലുബിന്‍ ഇസ്രായേല്‍ ബോര്‍ഡര്‍ പൊലീസില്‍ ചേര്‍ന്നത്.

Top