ഉറക്കത്തിനിടെ യുവതിയെ പീഡിപ്പിച്ചു; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരന്‍

ലണ്ടന്‍: യുവതിയെ ഉറക്കത്തിനിടെ പീഡിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് തെളിഞ്ഞു. ഇംഗ്ലണ്ടിലെ വോസ്റ്റഷെയര്‍ താരമായിരുന്ന അലക്‌സ് ഹെപ്‌ബ്ബേണ്‍ (23)ന് എതിരെയുള്ള കേസാണ് 2 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 2017 ഏപ്രിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്‌.

അലക്‌സിന്റെ സഹതാരമായിരുന്ന ജോ ക്ലാര്‍ക്കിനൊപ്പം പരസ്പര സമ്മതത്തോടെ പരാതിക്കാരിയായ യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതിനു ശേഷം ഉറങ്ങുകയായിരുന്ന യുവതിയെ അലകസ് പീഡിപ്പിച്ചു എന്നാണ് കേസ്. ഉറക്കത്തില്‍ തന്റെ ഒപ്പം ക്ലാര്‍ക്കാണ് കൂടെ ഉള്ളതെന്നാണ് യുവതി കരുതിയിരുന്നത്.

എന്നാല്‍ ഒസ്‌ട്രേലിയന്‍ ഭാഷ കേട്ടപ്പോഴാണ് ക്ലാര്‍ക്കല്ല തന്റെ കൂടെയുളളതെന്ന് യുവതിയ്ക്ക് മനസിലായത്. എന്നാല്‍ യുവതിയുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു അലക്‌സ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ അലക്‌സിന്റെ വാദം കോടതി തളളി കളഞ്ഞിരുന്നു. സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കൗണ്ടി താരങ്ങള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായി വിചാരണയ്ക്കിടെ കണ്ടെത്തിയിരുന്നു.

Top