അമേരിക്കയിൽ ഒരു വയസ്സുള്ള കുഞ്ഞിനെ 8 വയസ്സുകാരൻ വെടിവെച്ചു കൊന്നു

അമേരിക്കയിലെ ഫ്ലോറിഡയില്‍ ഒരു വയസുള്ള പെണ്‍കുഞ്ഞിനെ എട്ടു വയസുകാരന്‍ വെടിവച്ചു കൊന്നു. പിതാവിന്‍റെ തോക്ക് ഉപയോഗിച്ചാണ് എട്ടുവയസുകാരന്‍ പിഞ്ചുകുഞ്ഞിന് നേരെ നിറയൊഴിച്ചത്. മരിച്ച കുഞ്ഞിന്‍റെ രണ്ടു വയസുകാരിയായ സഹോദരിക്കും വെടിവെപ്പില്‍ പരിക്കേറ്റു. സംഭവത്തില്‍ ആണ്‍കുട്ടിയുടെ പിതാവ് റോഡ്രിക് റാൻഡലിനെ(45) അറസ്റ്റ് ചെയ്തു. കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കൽ, തെളിവുകൾ മറയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തതായി എസ്കാംബിയ കൗണ്ടി ഷെരീഫ് ചിപ്പ് സിമ്മൺസ് പറഞ്ഞു.

റോഡ്രിക് റാൻഡലിന്റെ സുഹൃത്തിന്‍റെ മകളാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനെ കാണാൻ മകനൊപ്പം റാൻഡൽ സുഹൃത്തിന്‍റെ മോട്ടലിൽ എത്തിയപ്പോഴായിരുന്നു സംഭവം. കാമുകിക്കൊപ്പം അവളുടെ രണ്ടുവയസുള്ള ഇരട്ടക്കുട്ടികളും ഒരു വയസുള്ള മകളും ഉണ്ടായിരുന്നു. ഇവര്‍ ഉറക്കത്തിലായിരുന്ന സമയത്താണ് കുട്ടി തോക്കെടുത്ത് കളിക്കുകയും പെണ്‍കുഞ്ഞിനെ വെടിവയ്ക്കുകയും ചെയ്തത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മുറിയില്‍ നിന്നും തോക്കും മയക്കുമരുന്നുകളും കണ്ടെടുത്തതും ശ്രദ്ധേയമാണ്.

Top