അമൃത്സര്‍ ദുരന്തം; ദസറ ആഘോഷം സംഘടിപ്പിച്ചവരുടെ വീടുകള്‍ക്കു നേരെ ആക്രമണം

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ ഇടിച്ച് ദസറ ആഘോഷിച്ച 61 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

ദസറ ആഘോഷം സംഘടിപ്പിച്ചവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ സംഘടാകരുടെ വീടുകള്‍ പ്രതിഷേധക്കാര്‍ എറിഞ്ഞു തകര്‍ത്തു. സംഘാടകരായ കൗണ്‍സിലര്‍ വിജയ് മധാനും മകന്‍ സൗരഭ് മധന്‍ മിത്തുവും ഒളിവില്‍ പോയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് റെയില്‍വെ പൊലീസ് കേസെടുത്തെങ്കിലും ആരുടേയും പേരുകള്‍ എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ല.

അപകടം ഉണ്ടായ റെയില്‍വെ ട്രാക്കില്‍ ശനിയാഴ്ച മുതല്‍ നാട്ടുകാര്‍ കുത്തിയിരുന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. എന്നാല്‍ തൊട്ടുപിന്നാലെ പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.

Top