എഎംഎംഎയെയും ഡബ്യൂസിസിയെയും ട്രോളി എന്‍.എസ് മാധവന്‍

ns madhavan

കൊച്ചി: താരസംഘടനകളായ എഎംഎംഎയെയും ഡബ്യൂസിസിയെയും ട്രോളി സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ രംഗത്ത്.

മോഹന്‍ലാലിനു പകരമായി കൊല്ലം തുളസിയേയും ബീനാ പോളിനു പകരമായി അര്‍ച്ചന പത്മിനിയേയും നിയമിച്ചാല്‍ രണ്ടു സംഘടനകളും അവരുടെ ലക്ഷ്യം വേഗത്തില്‍ തന്നെ കൈവരിക്കുമെന്നാണ് എന്‍.എസ് മാധവന്‍ പരിഹസിച്ചത്.

സ്ത്രീകള്‍ക്കു നേരെയുണ്ടായ ലൈംഗിക അതിക്രമം അറിഞ്ഞിട്ടും പുറത്തു പറയാത്തതിന്റെ പേരിലാണ് ബിനാപോളിനെ അദ്ദേഹം വിമര്‍ശിച്ചത്.

ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ ‘അമ്മ’യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങിയാണ് ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

ഡബ്ല്യൂസിസിയിലെ ഒരാളുടെ പേരു പറയാനുള്ള മര്യാദ പോലും അമ്മ പ്രസിഡന്റ് കാണിച്ചില്ലെന്നും നടിമാര്‍ എന്നു പറഞ്ഞാണ് സംസാരിച്ചതെന്നും മോഹന്‍ലാലിനെതിരെ തുറന്നടിച്ച് രേവതി പറഞ്ഞിരുന്നു. ദിലീപ് അമ്മ സംഘടനയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയയും പറഞ്ഞിരുന്നു.

കേരളത്തിലെ സിനിമാ സംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ലെന്നും 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതിയായ നടന്‍ നടിയുടെ അവസരങ്ങള്‍ തട്ടിമാറ്റിയെന്നും ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിക്കാന്‍ കാരണമായതെന്നുമാണ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.

Top