അമേരിക്കന്‍ ട്രഷറി സ്തംഭനം; സെനറ്റ് സ്പീക്കറുടെ കുറ്റപ്പെടുത്തലില്‍ ട്രംപിന്റെ ഇറങ്ങിപ്പോക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ട്രഷറി സ്തംഭനവുമായ് ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറങ്ങിപ്പോയി. സാമ്പത്തിക അരക്ഷിതാവസ്ഥ ട്രംപ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എന്ന സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ കുറ്റപ്പെടുത്തലിനെത്തുടര്‍ന്നാണ് ട്രംപ് ചര്‍ച്ച അവസാനിപ്പിച്ച് ഇറങ്ങിപ്പോയത്. ഡെമോക്രാറ്റുകളുമായുള്ള ചര്‍ച്ച തന്റെ സമയം കളഞ്ഞുവെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ട്രംപ് ട്വീറ്ററില്‍ കുറിച്ചത്.

ട്രഷറി സ്തംഭനം 19 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഡമോക്രാറ്റ് നേതാക്കളായ സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി, ചാക് ഷൂമര്‍ എന്നിവരുമായി ട്രംപ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കിടെ മെകിസിക്കന്‍ മതിലിന് പണം അനുവദിക്കുമോയെന്ന് ചോദിക്കുകയും നല്‍കില്ലെന്ന് നാന്‍സി മറുപടി പറയുകയും ചെയ്തതതാണ് ഇറങ്ങിപ്പോകലിന് വഴിവെച്ചത്. ഇതേ തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭാഗിക ട്രഷറി സ്തംഭനം ഏര്‍പ്പെടുത്തി. എട്ട് ലക്ഷത്തോളം ജീവനക്കാരെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്.

Top