അമേരിക്കന്‍ പാട്ടുകാരി ക്യാറ്റ് ജാനിസ് അന്തരിച്ചു; അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

മേരിക്കന്‍ പാട്ടുകാരി ക്യാറ്റ് ജാനിസ് (31) അന്തരിച്ചു. കാതറിന്‍ ഇപ്‌സാന്‍ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് ക്യാറ്റ് ജാനിസിന്റെ മരണം. 2022 മാര്‍ച്ചിലാണ് അസ്ഥികളേയും കോശങ്ങളേയും ബാധിക്കുന്ന സാര്‍ക്കോമ എന്ന ക്യാന്‍സര്‍ രോഗം ഗായികയില്‍ കണ്ടെത്തുന്നത്. തന്റെ പാട്ടുകളുടെ പൂര്‍ണ അവകാശം ഏഴ് വയസുകാരനായ മകന്‍ ലോറന് നല്‍കിയ ക്യാറ്റ് ജാനിസ് മകന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനായി എല്ലാവരും പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മരണ വാര്‍ത്ത കുടുംബമാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

ജനുവരി ആദ്യവാരത്തില്‍ ക്യാറ്റ് ജാനിസ് പുറത്തിറക്കിയ ‘ഡാന്‍സ് ഔട്ടാ മൈ ഹെഡ്’ എന്ന ഗാനം വമ്പന്‍ ഹിറ്റായിരുന്നു. ചെറുപ്പം മുതല്‍ പാട്ടുകള്‍ എഴുതിയിരുന്ന ക്യാറ്റ് ജാനിസ് ഇരുപത് വയസിന് ശേഷമാണ് സംഗീതരംഗത്ത് സജീവമാകുന്നത്. ക്യാന്‍സര്‍ ബാധിതയാണെന്ന് അറിഞ്ഞതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ചികിത്സാ വിവരങ്ങള്‍ ക്യാറ്റ് ജാനിസ് പങ്കുവച്ചിരുന്നു. കീമോ തെറാപ്പിക്കും റേഡിയേഷനും ശസ്ത്രക്രിയയ്ക്കും ശേഷം ക്യാന്‍സര്‍ താത്കാലികമായി മാറിയെങ്കിലും കഴിഞ്ഞ വര്‍ഷം ശ്വാസകോശത്തെ കാന്‍സര്‍ ബാധിച്ചിരുന്നു.

 

View this post on Instagram

 

A post shared by Cat Janice (@cat.janice)

Top