അമേരിക്കയുടെ വാദങ്ങള്‍ പൊളിഞ്ഞു; നാസയല്ല, ലാന്‍ഡറിനെ കണ്ടെത്തിയത് ഇസ്രൊ തന്നെ

ബംഗളൂരു: ചാന്ദ്രയാന്‍- 2 ദൗത്യത്തിന്റെ പാളിച്ചയായിരുന്നു സോഫ്റ്റ് ലാന്‍ഡിംഗിലെ പിഴവ് . സോഫ്റ്റ് ലാന്‍ഡിംഗിനിടെ വിക്രം ലാന്‍ഡറുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ലാന്‍ഡറിനെ കണ്ടത്താനുള്ള പരിശ്രമത്തിലായിരുന്നു ഇസ്രൊ.

അതേസമയം കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി(നാസ) വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വാദത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ ഐഎസ്ആര്‍ഒ കണ്ടെത്തിയിരുന്നു എന്നാണ് ഇസ്രൊ ചെയര്‍മാന്‍ കെ. ശിവന്‍ പ്രതികരിച്ചിരിക്കുന്നത്. സെപ്തംബര്‍ 10ന് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഷണ്‍മുഖമാണ് ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് എന്ന് നാസ ഇന്നലെ പുറത്തു വിട്ടിരുന്നു. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നാണ് നാസ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെ. ശിവന്‍ രംഗത്തെത്തിയത്.

Top