ശത്രു രാജ്യങ്ങൾക്ക് ഇനി ഇന്ത്യയുടെ പരിസരത്ത് പോലും എത്താൻ കഴിയില്ല !

വാഷിംഗ്ടണ്‍: ശത്രു രാജ്യങ്ങള്‍ക്ക് ഇനി ഇന്ത്യയെ തൊടാനാകില്ല. അമേരിക്കന്‍ സഹായത്തോടെ മിസൈല്‍ പ്രതിരോധ രംഗത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ് ഇന്ത്യ. രണ്ട് അത്യാധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കാനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.

190 മില്യന്‍ ഡോളര്‍ മൂല്യമുള്ള പ്രതിരോധ സംവിധാനങ്ങള്‍ എയര്‍ ഇന്ത്യ വണ്ണിനാണ് ഉപയോഗിക്കുക. അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ ഫോഴ്‌സ് വണ്ണിനു ലഭിക്കുന്നതിനു സമാനമായ സുരക്ഷയാണ് ഇനി എയര്‍ ഇന്ത്യ വണ്ണിനും ലഭ്യമാകുക. യുഎസ്-ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമാണ് ഇതെന്ന് പെന്റഗണ്‍ പ്രതികരിച്ചു. റഷ്യയില്‍ നിന്ന് എസ്-400 പ്രതിരോധ സംവിധാനം ഇന്ത്യ വാങ്ങിയതിന് പിന്നാലെയാണ് അമേരിക്കയുമായുള്ള ഇടപാട് എന്നതും ശ്രദ്ധേയമാണ്.

india america

യുഎസ് ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ്, സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട് എന്നിവയാണ് കച്ചവടം നടത്താന്‍ ട്രംപ് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സിയാണ് (ഡിഎസ്സിഎ) യുഎസ് കോണ്‍ഗ്രസില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അഭ്യര്‍ഥന കൂടി കണക്കിലെടുത്താണ് അമേരിക്കയുടെ നിര്‍ണായക തീരുമാനം.

പുതിയ സംവിധാനങ്ങള്‍ സജ്ജമാക്കാനായി എയര്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരെയുള്ള ഭീഷണികള്‍ക്കുള്ള ചുട്ട മറുപടിയാണ് ഈ ആധുനിക സംവിധാനങ്ങള്‍.

ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്താണ് അമേരിക്ക. ഇന്ത്യയെ പ്രധാനപ്പെട്ട പ്രതിരോധ പങ്കാളിയായി അമേരിക്ക നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. 2018ല്‍ ഇന്ത്യയ്ക്ക് സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍1 പദവി നല്‍കിയിരുന്നു. എസ്ടിഎ1 പദവി ലഭിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാഷ്ട്രം കൂടിയാണ് ഇന്ത്യ.

Top