ജനന-മരണ രജിസ്‌ട്രേഷന്‍ നിയമ ഭേദഗതി; പ്രായം തെളിയിക്കാനുള്ള അടിസ്ഥാനരേഖയായി സര്‍ട്ടിഫിക്കറ്റ് മാറും

ദില്ലി: 2023 ഒക്ടോബര്‍ 1ന് ശേഷം ജനിച്ചവരുടെ പ്രായം തെളിയിക്കുന്നതിനുള്ള അടിസ്ഥാന രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാറും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ജോലി ഉള്‍പ്പെടെ ജനനതീയതിയും ജനിച്ച സ്ഥലവും ഉറാപ്പാക്കാന്‍ രേഖകള്‍ ആവശ്യപ്പെടുന്നിടത്തെല്ലാം ജനന സര്‍ട്ടിഫിക്കറ്റ് ആയിരിക്കും വേണ്ടിവരിക.

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കിയ ജനന-മരണ രജിസ്ട്രേഷന്‍ നിയമഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെയാണ് മാറ്റം. രാജ്യത്തെ എല്ലാ ജനന-മരണ രജിസ്ട്രേഷന്‍ രേഖകളും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡാറ്റാ ശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ലഭ്യമാകുന്ന വിവരങ്ങള്‍ കേന്ദ്രവുമായി പങ്കിടണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമമാണ് നിലവില്‍ വരിക. നിലവില്‍ സംസ്ഥാനങ്ങളാണ് ജനന-മരണ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നത്.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍), വോട്ടര്‍ പട്ടിക, ആധാര്‍, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഭൂമി രജിസ്‌ട്രേഷന്‍ എന്നീ വിവരങ്ങള്‍ ജനന, മരണ രജിസ്‌ട്രേഷനുകള്‍ അനുസരിച്ച് പുതുക്കാനുള്ള വ്യവസ്ഥയാണ് ഭേദഗതിയിലുള്ളത്.

മാതാപിതാക്കളുടെ ആധാര്‍ നമ്പര്‍ സഹിതം 21 ദിവസത്തിനകം മെഡിക്കല്‍ ഓഫീസര്‍മാര്‍ ജനനം റിപ്പോര്‍ട്ട് ചെയ്യണം. 18-ാം വയസ്സില്‍ തനിയെ വോട്ടര്‍ പട്ടികയുടെ ഭാഗവുമാകും. മരണപ്പെടുന്നവര്‍ വോട്ടപ്പട്ടികയില്‍ നിന്ന് ഒഴിവാകുകയും തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കപ്പെടുകയും ചെയ്യും. ഒക്ടോബര്‍ ഒന്നു മുതല്‍ മരണ രജിസ്‌ട്രേഷനും നിര്‍ബന്ധമാ

Top