അമ്പലപ്പുഴ അപകടമരണം; കുഴി മാത്രമല്ല ,വെളിച്ചക്കുറവും അപകട കാരണം

അമ്പലപ്പുഴ: കുഴികണ്ട് ബൈക്ക് വെട്ടിക്കവേ ബസ്സിടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.ഡ്രൈവർ റിഷി കുമാറിനെതിരെ ചുമത്തിയത് മനപൂർവമല്ലാത്ത നരഹത്യാ കേസ്. ബസിൻ്റെ ഒരു ഭാഗം ഹൈവേയിൽ കയറ്റിയാണ് പാർക്ക് ചെയ്തിരുന്നത്. ബൈക്ക് ബസിൽ തട്ടിയത് ഇത് മൂലമെന്ന് എഫ് ഐ ആറില്‍ പറയുന്നു . റിഷി കുമാർ പൊലീസ് കസ്റ്റഡിയിലാണ്.

അമ്പലപ്പുഴയിലെ ബൈക്ക അപകടസ്ഥലം ആലപ്പുഴ ജില്ലാ കലക്ടർ സന്ദർശിച്ചു. തഹസീൽദാറോട് അടിയന്തര റിപ്പോർട് തേടിയെന്ന് ജില്ലാ കലക്ടർ പറഞ്ഞു. കുഴി മാത്രമല്ല അപകടകാരണം. മതിയായ ലൈറ്റ് ഇല്ലാത്തതും ട്രാഫിക് മാനേജ്മെൻ്റിൻ്റെ അപര്യാപ്തതയും കാരണങ്ങളാണ്. ദേശീയപാതയിലെ മുഴുവൻ കുഴികളും ഇന്ന് നേരിട്ട് പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു.

ആലപ്പുഴ – പുന്നപ്ര ദേശീയപാതയിൽ കുറവൻതോട് വെച്ചാണ് അപകടം നടന്നത്. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി – 28 ) ആണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസിൽ തട്ടി പിന്നീട് ലോറിക്കടയിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Top