വില്പന പൊടിപൊടിച്ച് ആമസോണും ഫ്ലിപ്കാർട്ടും

കൊച്ചി : കഴിഞ്ഞ നാലു ദിവസം കൊണ്ട് ആമസോണും ഫ്ലിപ്കാർട്ടും നേടിയത് 26,000 കോടി രൂപയുടെ വിൽപ്പന. കോവിഡ് പ്രതിസന്ധിയിലും വില്പന പൊടി പൊടിച്ചിരിക്കുകയാണ് ഈ ഇ-കൊമേഴ്‌സ് കമ്പനികൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ്‌ വില്പനയാണ് നടത്തിയതെന്ന് കമ്പനികൾ പറയുന്നു.

കഴിഞ്ഞ 4 ദിവസം ആമസോൺ ഫ്ലിപ്കാർട് ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് ഉത്സവമായിരുന്നു. മൊബൈൽ ഫോൺ, ലാപ്‌ടോപ്പുകൾ, ക്യാമറ, ടാബ്ലെറ്റ് എന്നിവയാണ് കമ്പനികൾ കൂടുതൽ വിറ്റഴിച്ചത്. ആമസോണിൽ മൊബൈൽ ഫോൺ വാങ്ങിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. കൂടാതെ ഇലക്‌ട്രോണിക്സ്, ഫാഷൻ വിഭാഗങ്ങളിലും മികച്ച വില്പന കൈവരിച്ചു. മുൻനിര ബ്രാൻഡുകളെല്ലാം മികച്ച ഓഫറുകളാണ് ഇത്തവണ ആമസോണിൽ ഒരുക്കിയത്. 2019-ൽ 20,000 കോടി രൂപയുടെ വില്പനയാണ് കമ്പനികൾ നേടിയത്.

മൊബൈൽ, ഫാഷൻ, ഇലക്‌ട്രോണിക്സ്, ഹോം ഫർണിഷിങ് എന്നീ വിഭാഗങ്ങളിലായിരുന്നു ഫ്ലിപ്കാർട്ടിൽ കൂടുതൽ വില്പന നടന്നത്. ഓരോ സെക്കൻഡിലും 110 ഓർഡർ പ്ലെയ്സ്‌മെന്റുകൾ വീതം പ്ലാറ്റ്ഫോമിന് ലഭിച്ചു. 40,000 ബ്രാൻഡുകളിൽ നിന്നായി 1.6 കോടി ഉത്പന്നങ്ങളാണ് ഫാഷൻ വിഭാഗത്തിൽ വിറ്റഴിച്ചത്.

Top