ആലുവയില്‍ പെണ്‍കുട്ടിക്കുനേരെ ആക്രമണം ആവര്‍ത്തിച്ചത് പൊലീസിന്റെ അനാസ്ഥ; വി ഡി സതീശന്‍

കൊച്ചി: ആലുവയില്‍ പെണ്‍കുട്ടിക്കുനേരെ ആക്രമണം ആവര്‍ത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതല്‍ അക്രമത്തിന് ഇരയാവുന്ന നാടായി കേരളം മാറിയെന്ന് സതീശന്‍ വിമര്‍ശിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമണം ആവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ല. ആലുവ പാലാസില്‍ മുഖ്യമന്ത്രിക്ക് ആവശ്യത്തിന് പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. തൊട്ടടുത്താണ് കുട്ടി ബലാത്സംഗത്തിന് ഇരയായതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. പൊലീസിനിഷ്ടം ഗ്രോ വാസുവിനോട് വിരോധം തീര്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യമാകുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പില്‍ ഒരു കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റി പുതിയ ആളെ നിയമിച്ചത് പോലെ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്ത് തമാശയാണ് കേരളത്തില്‍ നടക്കുന്നതെന്നും ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.

സ്വപ്ന തുല്യമായ വിജയം പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉണ്ടാകുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പരമാവധി വോട്ടുകള്‍ പോള്‍ ചെയിപ്പിച്ചിട്ടുണ്ട്. ജെയ്കിന് കഴിഞ്ഞ തവണ ലഭിച്ച വോട്ടില്‍ കുറവുണ്ടായാല്‍ ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്തുവെന്നും സമതിക്കാന്‍ എം വി ഗോവിന്ദന്‍ തയാറാകുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Top