ആലുവ പീഡനം കേസ്; പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ആലുവ: ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ നിലവില്‍ ഇപ്പോള്‍ ഉള്ളത് രണ്ട് പ്രതികളാണ്. കസ്റ്റഡിയില്‍ ലഭിച്ചാല്‍ സംഭവസ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കേസില്‍ ഒരാള്‍ കൂടി പ്രതിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

കുട്ടിയെ പ്രതി നേരത്തേ ലക്ഷ്യമിട്ടിരുന്നു എന്നും കുട്ടിയെ ഉപദ്രവിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുന്‍പും ഇയാള്‍ വീട്ടിലെത്തിയിരുന്നു എന്നും നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് മറ്റ് എവിടെ നിന്നെല്ലാം സഹായം ലഭിച്ചതായി കണ്ടെത്താന്‍ പൊലീസ് തീരുമാനിച്ചത്.

പെണ്‍കുട്ടിയുടെ പിതാവ് കൃത്യം നടന്ന സമയത്ത് വീട്ടില്‍ ഇല്ലെന്ന വിവരം ക്രിസ്റ്റല്‍ രാജിനെ അറിയിച്ചത് കസ്റ്റഡിലുള്ള മുസ്താഖാണെന്നാണ് പോലീസ് നിഗമനം. കൂടാതെ ക്രിസ്റ്റല്‍ രാജ് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന ആളാണെന്ന കണ്ടെത്തലും പൊലീസ് എത്തിയിരിന്നു. ഈ ഫോണുകള്‍ ഇതര സംസ്ഥാന തൊവിലാളികള്‍ക്ക് വില്ക്കുന്നത് മുസ്താഖാണെന്ന നിഗമനത്തിലും അന്വേഷണ സംഘം എത്തിയിട്ടുണ്ട്.

Top