ആലുവ പീഡനം; രണ്ടുപേര്‍ കൂടി പ്രതികള്‍ ആയേക്കും

ആലുവ: ആലുവ പീഡനക്കേസില്‍ രണ്ട് പേര്‍ കൂടി കേസില്‍ പ്രതികള്‍ ആയേക്കും.കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിന്‍ രാജിന്റെ കൂട്ടാളികളാണ് രണ്ടുപേരും. ഇവരാണ് ക്രിസ്ത്യന്‍ രാജു മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍ക്കുന്നത്.

ഇവരാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അച്ഛന്‍ ഇല്ല എന്ന വിവരം ക്രിസ്റ്റിന്‍ രാജിന് നല്‍കിയതെന്ന് പൊലീസ് സംശയിക്കുന്നു. മോഷണ മുതല്‍ വില്‍ക്കാന്‍ എത്തിയപ്പോള്‍ ഇവരുടെ വീട്ടില്‍ വച്ചാണ് കുട്ടിയെ ക്രിസ്റ്റിന്‍ രാജ് കണ്ടത്. പൊലീസ് കസ്റ്റഡിയിലുള്ള രണ്ടുപേരും ഇതര സംസ്ഥാന തൊഴിലാളികലാണ്.

പ്രതിയെ 14 ദിവസത്തേക്ക് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച എറണാകുളം പോക്‌സോ കോടതി പ്രതിയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കും. പ്രതിക്കെതിരെ പീഡനവും തട്ടിക്കൊണ്ടുപോകലും പോക്‌സോ അടക്കമുള്ള വകുപ്പുകളും ചുമത്തി. ഇതിനിടെ, ക്രിസ്റ്റിലിനെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മൂന്നിന് പെരുമ്പാവൂരിലായിരുന്നു സംഭവം.

മോഷണ ശ്രമത്തിനിടെ ഒരുകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നു. ഇതിലും പ്രതി ക്രിസ്റ്റിലാണെന്നു പൊലീസ് വ്യക്തമാക്കി. ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി പീഡനത്തിന് ഇരയായത്. ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Top