അബിഗേല്‍ സാറ മിസ്സിംഗ് കേസ്; കാറിനായി ജില്ലാ അതിര്‍ത്തികളും റൂറല്‍ ഏരിയകളും കേന്ദ്രീകരിച്ചും അന്വേഷണം

കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത പക്ഷം റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. അതേസമയം ജില്ല വിട്ട് കാര്‍ പോയിട്ടില്ലെന്ന് പൊലീസ് ഉറപ്പിക്കുന്നുമില്ല. ഒറ്റപ്പെട്ട വിജനമായ ഇടങ്ങളിലും പൊലീസ് പരിശോധന ശക്തമാണ്.

അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച KL04 AF 3239 എന്ന സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ഉടമ വിമല്‍ സുരേഷിന്റേതാണെന്ന് കണ്ടെത്തല്‍. വിമല്‍ സുരേഷാണ് നിലവില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരില്‍ ഒരാളെന്നാണ് സചൂന. മൂന്ന് പേരെയാണ് തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ആണ് കസ്റ്റഡിയില്‍ ഉള്ളത്. തിരുവനന്തപുരത്തു നിന്നാണ് മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീകണ്‌ഠേശ്വരം കാര്‍ വാഷിംഗ് സെന്‍ട്രല്‍ നിന്ന് ആണ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തത് ശ്രീകാര്യത്തു നിന്ന്. കാര്‍ വാഷിംഗ് സെന്ററിന്റെ ഉടമയാണ് കസ്റ്റഡിയിലായവരില്‍ ഒരാളായ പ്രതീഷ്.

Top