ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണം; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

പത്ര സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി എത്തിയിരുന്നെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയെന്നും കൂടുതൽ പരിശോധനക്കായി സർക്കാരിന്റെ അനുമതി ആവശ്യമുണ്ടന്നുമാണ് വിജിലൻസ് കോടതിയെ അറിയിച്ചിട്ടുള്ളത്.

കള്ളപ്പണ ആരോപണം അന്വേഷിക്കേണ്ടത് എൻഫോഴ്സ്മെന്ർറ് ആണെന്നും എൻഫോഴ്സിനെ കക്ഷിയാക്കണമെന്നും സിംഗിൾ ബ‌ഞ്ച് നിർദ്ദേശിച്ചിരുന്നു.

അഴിമതി പണം വെളുപ്പിക്കാൻ മുൻമന്ത്രി പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്കായി പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ചതായി ചൂണ്ടിക്കാട്ടി കളമശേരി സ്വദേശി ജി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്.

Top