നിലമ്പൂര്‍ എഴുത്തുകല്ല് തേക്ക് പ്ലാന്റേഷനിലെ അടക്കിമുറിയില്‍ ക്രമക്കേടെന്ന് ആരോപണം

മലപ്പുറം: നിലമ്പൂര്‍ കരുളായി എഴുത്തുകല്ല് തേക്ക് പ്ലാന്റേഷനിലെ അടക്കിമുറിയില്‍ ക്രമക്കേടെന്ന് ആരോപണം. എന്‍സിപി മലപ്പുറം ജില്ലാ സെക്രട്ടറി ഷാഹുല്‍ ഹമീദ്, മന്ത്രി എകെ ശശീന്ദ്രന് നല്‍കിയ പരാതിയില്‍ വനം വിജിലന്‍സ് അന്വേഷണം തുടങ്ങി. 58 ഹെക്ടര്‍ വിസ്തൃതിയിലുള്ള എഴുത്തുകല്ല് തേക്ക് പ്ലാന്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷമാണ് അടക്കിമുറി നടത്തിയത്.

4 കോടിയോളം വരുന്ന അടക്കിമുറിയില്‍യില്‍ 6300 രൂപയുടെ നഷ്ടം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് പരാതിക്കാരന് വനം വകുപ്പ് ഓഫിസില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടിയില്‍ പറയുന്നത്. എന്നാലിത് 70 ലക്ഷത്തോളം വരുമെന്ന് കാണിച്ചുള്ള പരാതിയിലാണിപ്പോള്‍ വനം വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. അടക്കിമുറി നടന്ന സ്ഥലങ്ങളിലും അനുബന്ധരേഖകളും പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോഴിക്കോട് വനം വിജിലെന്‍സ് ഡിഎഫ്ഒ ഇംതിയാസ് പറഞ്ഞു.

50 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള 11,524 മരങ്ങള്‍ പത്തനംതിട്ട അടൂര്‍ സ്വദേശിയായ കരാറുകാരന്‍ വെട്ടിയത് 3 കോടി 85 ലക്ഷം രൂപക്ക്. തടി തരം മാറ്റി കാണിച്ച് കരാറുകാരന്‍ 70 ലക്ഷം രൂപയുടെ വരെ നഷ്ടമുണ്ടായെന്നാണ് ആരോപണം. തരം അനുസരിച്ച് തടികള്‍ മുറിക്കുന്നതിന് വ്യത്യസ്ഥ നിരക്കിലാണ് വനം വകുപ്പ് പണം നല്‍കുന്നത്. കുറഞ്ഞ നിരക്കിലുള്ള മരങ്ങള്‍ തരംമാറ്റി കാണിച്ച് ഉയര്‍ന്ന നിരക്കിലാക്കിയെന്നാണ് പരാതി. ഇതിനായി നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡിഎഫ്ഒയുടെയടക്കം ഒത്താശയുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

 

Top