സര്‍വീസ് മോശമെന്ന് ആരോപണം; ബാറിലെ മാനേജര്‍ക്ക് നേരെ വെടിവെയ്പ്പ്

പാലക്കാട്: ബാറില്‍ മാനേജര്‍ക്ക് നേരെ വെടിവെപ്പ്. പാലക്കാട് കാവശ്ശേരി കല്ലേപ്പുള്ളിയിലെ ചിത്രാപുരി ബാറിലാണ് വെടിവെപ്പ് ഉണ്ടായത്. ബാറിലെ സര്‍വീസ് മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ബാര്‍ മാനേജര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്നലെ രാത്രി 11.30 ഓടെ ബാറിലേത്തിയ യുവാക്കള്‍ സര്‍വീസ് മോശമാണെന്ന് ആരോപിച്ച് ജീവനകരുമായി തര്‍ക്കമുണ്ടായി. ബാറിലെ കസേരകള്‍ അടക്കം തകര്‍ത്ത യുവാക്കളില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് ജീവനക്കാര്‍ വിട്ടയച്ചത്. ശേഷം യുവാക്കള്‍ സുഹൃത്തുകളായ ക്വട്ടേഷന്‍ സംഘവുമായി ബാറിലെത്തി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. യുവാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബാര്‍ മാനേജര്‍ രഘുനന്ദിനെ നേരെ വെടിവെപ്പ് ഉണ്ടായത്.

ബാര്‍ ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 5 യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ നാലുപേര്‍ കഞ്ചിക്കോട് സ്വദേശികളാണെന്നാണ് വിവരം. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു ശേഷം ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. അതേസമയം, ആക്രമണത്തില്‍ പരുക്കേറ്റ ബാര്‍ മാനേജര്‍ രഘുനന്ദന്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top