യുപിയില്‍ ആളുകള്‍ അവശേഷിക്കുന്നത് ദൈവകൃപയാലെന്ന് അലഹബാദ് ഹൈക്കോടതി

അലഹാബാദ്: ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ വീണ്ടും അലഹബാദ് ഹൈകോടതി. ആശുപത്രിയില്‍ ചികിത്സയിലിരുന്നയാളുടെ മൃതദേഹം അജ്ഞാതനെന്ന പേരില്‍ എഴുതിതള്ളിയ കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

ദൈവത്തിന്റെറ കൃപയാല്‍ മാത്രമാണ് സംസ്ഥാനത്ത് ആളുകള്‍ അവശേഷിക്കുന്നതെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. അതിനായി ‘രാം ബറോസ്’ (ദൈവ കൃപയാല്‍) എന്ന പ്രമുഖ ഹിന്ദി വാക്യം ഉപയോഗിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

മീററ്റില്‍ ഏപ്രിലിലുണ്ടായ സംഭവമാണ് പരാമര്‍ശത്തിന് ആധാരം. ഏപ്രിലില്‍ സന്തോഷ് കുമാര്‍ എന്ന രോഗി മീററ്റിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിശ്രമമുറിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണശേഷം അദ്ദേഹം അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിയാത്തവരുടെ പട്ടികള്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ അനാസ്ഥയായി സംഭവത്തെ കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ അതി ദുര്‍ബലവും ലോലവും തകര്‍ന്നടിഞ്ഞതുമാണെന്നും കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ക്ക് അവ മനസിലായെന്നും കോടതി ചൂണ്ടിക്കാട്ടി.

Top