പ്രക്ഷോഭം വിലവെയ്ക്കാതെ ബെലാറൂസ് പ്രസിഡന്റായി ലുകാഷെങ്കോ സത്യപ്രതിജ്ഞ ചെയ്തു

മിന്‍സ്‌കിലെ കൊട്ടാരത്തില്‍ രഹസ്യമായി സത്യപ്രതിജ്ഞ ചെയ്ത് ലുകാഷെങ്കോ വീണ്ടും ബെലാറൂസ് പ്രസിഡന്‌റായി. ഇത് ആറാം തവണയാണ് ലൂകാഷെങ്കോ പ്രസിഡന്‌റാവുന്നത്. തെരെഞ്ഞെടുപ്പ് ക്രമക്കേട് ആരോപണവും നിലനില്‍ക്കെ പ്രതിപക്ഷ എതിര്‍പ്പും പ്രക്ഷോഭങ്ങളും അവഗണിച്ചാണ് സത്യപ്രതിജ്ഞ. ഇത് അംഗീകരിക്കില്ലെന്ന് യുഎസും യുറോപ്യന്‍ രാജ്യങ്ങളും അറിയിച്ചു.

പ്രത്യേക ക്ഷണിതാക്കള്‍ മാത്രമാണു സത്യപ്രതിജ്ഞയില്‍ പങ്കെടുത്തത്. ഇന്നലെ മിന്‍സ്‌കില്‍ 2 ലക്ഷത്തോളം പേര്‍ പങ്കെടുത്ത പ്രതിപക്ഷ റാലി നടന്നു. കഴിഞ്ഞ മാസം 9ന് നടന്ന തിരഞ്ഞെടുപ്പില്‍ റഷ്യയുടെ പിന്തുണയുള്ള ലുകാഷെങ്കോക്ക് 80% വോട്ടും മുഖ്യ എതിരാളി സ്വറ്റ്‌ലാന ടിഖനോവസ്‌കയ്ക്കു 10% വോട്ടും ലഭിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

Top