കടല്‍ക്ഷോഭം രൂക്ഷം: ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു, ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കടല്‍ക്ഷോഭം അയവില്ലാതെ തുടരുന്നതു കണക്കിലെടുത്തു തീരമേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. തിരുവനന്തപുരത്ത് ആറും കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ഒന്നു വീതവും ക്യാംപുകളാണു തുറന്നത്.

അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ക്യാംപുകളിലേക്കു മാറ്റി. നാളെ രാത്രിവരെ ജാഗ്രത പാലിക്കണമെന്നു ദേശീയ സമുദ്ര ഗവേഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി.

തെക്കന്‍ ജില്ലകളുടെ തീരമേഖലയില്‍ രൂക്ഷമായ കടലാക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ തീരപ്രദേശമായ ആറാട്ട് പുഴ, കാട്ടൂര്‍, അര്‍ത്തുങ്കല്‍, ആയിരം തൈ, തൈക്കല്‍, അന്ധകാരനഴി, പള്ളിത്തോട് എന്നീ മേഖലകളിലാണ് കടലേറ്റം രൂക്ഷമായിരിക്കുന്നത്.

Top