തെരഞ്ഞെടുപ്പ്; ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത് 3.17 ലക്ഷം ലിറ്റര്‍ മദ്യവും നാല് കോടി രൂപയും

ലക്‌നൗ: തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തര്‍പ്രദേശില്‍ നിന്നും പിടികൂടിയത് 3.17 ലക്ഷം ലിറ്റര്‍ മദ്യവും നാല് കോടി രൂപയും. ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളില്‍ ആദായനികുതി വകുപ്പും പൊലീസും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഇത്രയേറെ തുകയും മദ്യവും പിടികൂടിയത്. 3.17 ലക്ഷം ലിറ്റര്‍ മദ്യത്തിന് പത്ത് കോടി രൂപയോളം വിലവരുമെന്നാണ് റിപ്പോര്‍ട്ട്.

1,80,787 ലൈസന്‍സുള്ള ആയുധങ്ങളും പിടിച്ചെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍. വേങ്കിടേശ്വര്‍ പറഞ്ഞു. 183 പേരുടെ ലൈസന്‍സ് റദ്ദാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2,610 കിലോ സ്‌ഫോടക വസ്തുക്കളും യുപിയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുത്തു. ബിജെപിയും കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യവും തമ്മിലാണ് യുപിയില്‍ പ്രധാന മത്സരം നടക്കുന്നത്. ഏഴ് ഘട്ടങ്ങളായാണ് യുപിയിലെ തെരഞ്ഞെടുപ്പ്.

Top