കിംഗ്‌സ് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ അല്‍ നസറിന് ജയം

റിയാദ്: കിംഗ്‌സ് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ അല്‍ നസറിന് തകര്‍പ്പന്‍ ജയം. ഒഹോദിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തോല്‍പ്പിച്ചത്. തുടര്‍ച്ചയായ മത്സരങ്ങളെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിശ്രമം നല്‍കിയാണ് അല്‍ നസര്‍ കളിക്കാനിറങ്ങിയത്. ആന്‍ഡേഴ്‌സണ്‍ ടലിസ്‌ക, സാദിയോ മാനെ, സെകോ ഫൊഫാന, അയ്മന്‍ യഹ്യ, സമി അല്‍-നജീ എന്നിവരാണ് അല്‍ നസറിനായി ഗോളുകള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ അല്‍ ഹിലാല്‍ എതിരില്ലാത്ത ഒരു ഗോളിന് അല്‍ ജബലൈനെ തോല്‍പ്പിച്ചു. സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഇല്ലാതെയാണ് അല്‍ ഹിലാല്‍ കളിച്ചത്. റൂബന്‍ നെവെസ് ആണ് അല്‍ ഹിലാലിന്റെ ഏക ഗോള്‍ നേടിയത്. അല്‍ ഹിലാലും കിംഗ്‌സ് കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു.

13-ാം മിനിറ്റില്‍ തന്നെ അല്‍ നസര്‍ മുന്നിലെത്തി. പെനാല്‍റ്റിയിലൂടെ സാദിയോ മാനെയാണ് ആദ്യ ഗോള്‍ നേടിയത്. 40-ാം മിനിറ്റില്‍ കോണ്‍റാഡ് മിചാലക് സമനില ഗോള്‍ നേടി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതി അല്‍ നസറിന്റേതായിരുന്നു. നാല് ഗോളുകള്‍ രണ്ടാം പകുതിയില്‍ അല്‍ നസര്‍ താരങ്ങള്‍ വലയിലെത്തിച്ചു. വിജയത്തോടെ കിംഗ്‌സ് കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ അല്‍ നസറിന് കഴിഞ്ഞു.

 

Top