സൗദി പ്രോ ലീഗില്‍ അല്‍ ഇത്തിഹാദിനെ തകര്‍ത്തെറിഞ്ഞ് അല്‍ നസര്‍

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ ഇത്തിഹാദിനെ തകര്‍ത്തെറിഞ്ഞ് അല്‍ നസര്‍. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് അല്‍ നസര്‍ വിജയം സ്വന്തമാക്കിയത്. സാദിയോ മാനെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്‍ നസറിനായി ഇരട്ട ഗോളുകള്‍ നേടി. അബ്ദുറസ്സാക്ക് റഹ്‌മദ്ദള്ളാഹ് അല്‍ ഇത്തിഹാദിനായും ഇരട്ട ഗോള്‍ നേട്ടം സ്വന്തമാക്കി. ഈ കലണ്ടര്‍ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ഗോളെണ്ണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാമതെത്തിയതും മത്സരത്തിന്റെ സവിശേഷതയാണ്.

75, 82 മിനിറ്റുകളില്‍ ഇരട്ട ഗോളുമായി സാദിയോ മാനെയുടെ കളം നിറഞ്ഞു. ഇതോടെ തിരിച്ചുവരാന്‍ കഴിയാത്ത വിധം കരീം ബെന്‍സീമയും സംഘവും പിന്നിലായി. 2018ന് ശേഷം ഇതാദ്യമായി അല്‍ ഇത്തിഹാദിനെ അല്‍ നസര്‍ സംഘം തോല്‍പ്പിച്ചു.38-ാം മിനിറ്റില്‍ ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയുടെ ഗോളിലൂടെ അല്‍ നസര്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഇത്തിഹാദ് ശക്തമായി തിരിച്ചുവന്നു. അബ്ദുറസ്സാക്ക് റഹ്‌മദ്ദള്ളാഹ് വീണ്ടും വലചലിപ്പിച്ചു. പക്ഷേ കാര്യങ്ങള്‍ മാറി മറിഞ്ഞത് 66-ാം മിനിറ്റിലാണ്. ഒട്ടാവിയോ വീണ്ടും ഫൗള്‍ ചെയ്യപ്പെട്ടു. ഫാബിഞ്ഞോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. വീണ്ടും പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വലചലിപ്പിച്ചു. മത്സരത്തില്‍ 3-2ന് അല്‍ നസര്‍ മുന്നിലെത്തി. പിന്നീട് അല്‍ നസറിന്റെ തകര്‍പ്പന്‍ മുന്നേറ്റമാണ് കണ്ടത്.

മത്സരത്തിന്റെ 14-ാം മിനിറ്റില്‍ അല്‍ ഇത്തിഹാദാണ് ആദ്യം മുന്നിലെത്തിയത്. അബ്ദുറസ്സാക്ക് റഹ്‌മദ്ദള്ളാഹിന്റെ ഒറ്റയാള്‍ മുന്നേറ്റം തടയാന്‍ അല്‍ നസറിന്റെ ഗോള്‍ കീപ്പര്‍ക്ക് കഴിഞ്ഞില്ല. പക്ഷേ ആവേശം അവസാനിക്കും മുമ്പെ അല്‍ നസറിന്റെ സമനില ഗോളെത്തി. ഒട്ടാവിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വലയിലെത്തിച്ചു.

Top