എകെജി സെന്റര്‍ ആക്രമണം: അടിയന്തര പ്രമേയം സഭാ നടപടി നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സഭ നിര്‍ത്തിവച്ച്‌ വിഷയം രണ്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് 1 മുതല്‍ 3 വരെയാണ് അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കുക.

എകെജി സെന്റര്‍ ആക്രമണത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നു ആരോപണമുന്നയിച്ച സാഹചര്യത്തില്‍ പ്രതിയെക്കുറിച്ച്‌ സൂചന പോലും ലഭിക്കാത്തത് പ്രതിപക്ഷം ആയുധമാക്കും.

കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തതും ചര്‍ച്ചയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പിസി.വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

Top