മുട്ടില്‍ മരംമുറിക്കേസ്; അന്വേഷണ റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടിയെന്ന് എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. കേസില്‍ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ തുടര്‍നടപടിയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആരെ ശിക്ഷിക്കണം എന്ത് ശിക്ഷ നല്‍കണം എന്ന് തീരുമാനിക്കാകൂ എന്നും മന്ത്രി വിശദീകരിച്ചു.

ഉത്തരവ് ഇറക്കുന്നതില്‍ റവന്യൂ വകുപ്പിന് പിഴവ് ഉണ്ടായിട്ടില്ല. ബഹുജന ആവശ്യം കാരണമാണ് ഉത്തരവ് ഇറക്കിയത്. കര്‍ഷകരെ സഹായിക്കുക മാത്രമായിരുന്നു ഉത്തരവിന്റെ ഉദ്ദേശലക്ഷ്യം. റവന്യൂ വകുപ്പിന്റെ ഈ ഉത്തരവ് മറയാക്കി അനധികൃത മരംമുറി നടത്തികയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മരങ്ങള്‍ സര്‍ക്കാരിലേക്ക് തിരിച്ച് പിടിച്ച് ധനനഷ്ടം നികത്തും. എന്‍ഡി സാജന്‍ പദവിയില്‍ തുടരുന്നത് അന്വേഷണത്തിന് തടസം ആകില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

Top