വരിക്കാരെ ചേര്‍ക്കുന്നതിൽ ജിയോയെ പിന്നിലാക്കി എയര്‍ടെല്‍

2020 ഒക്ടോബറിലെ ട്രായ് പുറത്തുവിട്ട ഡാറ്റ അനുസരിച്ച് റിലയന്‍സ് ജിയോയെ മറികടന്ന് എയര്‍ടെല്‍. 3.7 ദശലക്ഷം വരിക്കാരെ ചേര്‍ത്താണ് എയര്‍ടെല്‍ ഒന്നാമതെത്തിയത്. ജിയോയയ്ക്ക് ഈ കാലയളവില്‍ ലഭിച്ചത് 2.2 ദശലക്ഷം വരിക്കാരെ മാത്രമാണ്. തുടര്‍ച്ചയായ മൂന്നാം മാസമാണ് വരിക്കാരെ ചേര്‍ക്കുന്നതില്‍ എയര്‍ടെല്‍ ജിയോയെ തോല്‍പ്പിച്ചത്. ജിയോയെ അപേക്ഷിച്ച് എയര്‍ടെല്ലിന്റെ വരിക്കാര്‍ പ്രതിമാസം 1.12 ശതമാനം വളര്‍ച്ച നേടി. ഒക്ടോബറില്‍ ഇത് 0.55 ശതമാനം ഉയര്‍ന്നു. വോഡഫോണ്‍ ഐഡിയ (വി)യ്ക്ക് 2.7 ദശലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു, മുന്‍ മാസത്തെ അപേക്ഷിച്ച് 0.9 ശതമാനം ഇടിവ്. ഒക്ടോബറില്‍ ബിഎസ്എന്‍എല്ലിന് നിലവിലുള്ള പതിനായിരത്തിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടു.

എയര്‍ടെല്ലിന്റെ സജീവ ഉപയോക്തൃ അടിത്തറ 96.74 ശതമാനമാണ്. ജിയോ തൊട്ടുപിന്നില്‍ 78.59 ശതമാനവും വോഡഫോണ്‍ ഐഡിയയുടെ നെറ്റ്‌വര്‍ക്കില്‍ 88.78 ശതമാവും ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് 61.38 ശതമാനവുമാണ് സജീവ ഉപയോക്താക്കളുള്ളത്. ഏറ്റവും കുറഞ്ഞ റീചാര്‍ജ് പോളിസി കാരണം എയര്‍ടെല്‍, വി ഉപയോക്താക്കള്‍ ഓരോ മാസവും അവരുടെ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാകാതിരിക്കാന്‍ കുറഞ്ഞ തുക ഉപയോഗിച്ച് റീചാര്‍ജ് ചെയ്യിപ്പിക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എന്നാൽ മൊത്തം വരിക്കാരുടെ എണ്ണത്തിൽ 406.36 ദശലക്ഷവുമായി റിലയന്‍സ് ജിയോ തന്നെയാണ് മുന്നില്‍. 330.29 ദശലക്ഷം വരിക്കാരാണ് എയര്‍ടെലിന്. തൊട്ടു പിന്നിൽ 292.84 ദശലക്ഷം വരിക്കാരുമായി വി ഉണ്ട്. ഒക്ടോബര്‍ അവസാനം ബിഎസ്എന്‍എല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം 118.98 ദശലക്ഷമായിരുന്നു. 2020 ഒക്ടോബറില്‍ 21.41 ശതമാനമാണ് ജിയോയില്‍ ഏറ്റവും കൂടുതല്‍ നിഷ്‌ക്രിയ ഉപയോക്താക്കള്‍. എയര്‍ടെല്‍, വി എന്നിവ യഥാക്രമം 3.26 ശതമാനവും 11.22 ശതമാനവുമാണ്.

വയര്‍ലെസ് സബ്‌സ്‌ക്രൈബര്‍ വിപണി വിഹിതത്തില്‍ ജിയോ ഒന്നാമതെത്തിയപ്പോള്‍ 35.28 ശതമാനവും എയര്‍ടെല്‍ 28.69 ശതമാനവും വിഐ 28.42 ശതമാനവും 2020 ഒക്ടോബര്‍ അവസാനത്തോടെ ജിയോ ഒന്നാമതെത്തി. 245,912 കൂട്ടിച്ചേര്‍ക്കലുകളുമായി ജിയോ വയര്‍ലൈന്‍ വിഭാഗത്തില്‍ പരമാവധി വരിക്കാരെ ചേര്‍ത്തു. 48,397 വരിക്കാരുള്ള എയര്‍ടെല്ലിന് പിന്നാലെയാണിത്. മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം പ്രതിമാസം 1.17 ശതമാനം ഉയര്‍ന്ന് 734.82 ദശലക്ഷത്തിലെത്തി. മൂന്ന് മുന്‍നിര ഓപ്പറേറ്റര്‍മാരുടെ ബ്രോഡ്ബാന്‍ഡ് മാര്‍ക്കറ്റ് ഷെയര്‍ (വയര്‍, വയര്‍ലൈന്‍) ജിയോ 55.53 ശതമാനവും എയര്‍ടെല്‍ 23.17 ശതമാനവും വി 16.40 ശതമാനവുമാണ്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) അഭ്യര്‍ത്ഥനകള്‍ സെപ്റ്റംബറില്‍ 520.8 ദശലക്ഷത്തില്‍ നിന്ന് ഒക്ടോബറില്‍ 529.60 ദശലക്ഷമായി ഉയര്‍ന്നതായി ട്രായ് പറയുന്നു.

Top