അരിസോണയിലെ വിമാനത്താവളത്തില്‍ പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച് അമ്മ

mother-left-baby

അരിസോണ: അരിസോണയിലെ ടസ്‌കണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൗചാലയത്തില്‍ പ്രസവിച്ച ശേഷം കുട്ടിയെ അമ്മ ഉപേക്ഷിച്ചു. നിറവയറുമായി വിമാനത്താവളത്തില്‍ എത്തുന്ന സ്ത്രീ ശൗചാലയത്തില്‍ പോയ ശേഷം തിരിച്ചിറങ്ങി പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. കുട്ടിയെ ഉപേക്ഷിച്ചത് ഇവരാണെന്നാണ് വിമാനത്താവള അധികൃതരുടെ സംശയം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശു കിടക്കുന്നത് ഒരു ജീവനക്കാരന്റെ ശ്രദ്ധയിലായിരുന്നു ആദ്യം പെടുന്നത്. ഒരു കുറിപ്പും സമീപത്ത് നിന്ന് ലഭിച്ചു.

‘എന്നെ രക്ഷിക്കൂ. ഗര്‍ഭിണിയാണെന്ന കാര്യം എന്റെ അമ്മയ്ക്കറിയില്ലായിരുന്നു. എന്നെ നോക്കാനോ വളര്‍ത്താനോ ഉള്ള പ്രാപ്തി എന്റെ അമ്മയ്ക്കില്ല. എന്നെ എത്രയും പെട്ടെന്ന് അധികൃതരെ ഏല്‍പിക്കുക. അവരെന്നെ സംരക്ഷിക്കും’ എന്നതായിരുന്നു കുറിപ്പിലെ വാക്കുകള്‍. എന്നാല്‍ കുറിപ്പിന്റെ അവസാനം അവന് ഏറ്റവും മികച്ചത് ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, അതെന്തായാലും ഞാനല്ല’ എന്നും അമ്മയുടെ ക്ഷമാപണത്തോടെയുള്ള വാക്കുകളായിരുന്നു.

തുണിയില്‍ പൊതിയാത്ത നിലയിലായിരുന്നു കുട്ടിയെ ലഭിച്ചത്. ശൗചാലയത്തിനുള്ളിലെ മാലിന്യ കുപ്പയില്‍ നിന്നും രക്തക്കറയുള്ള വസ്ത്രങ്ങങ്ങളും ലഭിച്ചു. പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാന്‍ രക്തക്കറയുള്ള വസ്ത്രങ്ങള്‍ മറ്റൊരു തുണി കൊണ്ട് മറച്ചാണ് കുപ്പയിലിട്ടത്.

കുഞ്ഞ് ഇപ്പോള്‍ അരിസോണയിലെ ശിശു സംരക്ഷണ വകുപ്പിന്റെ കസ്റ്റഡിയില്‍ ആരോഗ്യത്തോടെ തന്നെയാണുള്ളത്. കുഞ്ഞിനെ ഉപേക്ഷിച്ചാല്‍ കുറ്റമല്ലാത്ത അരിസോണയില്‍ പക്ഷേ 72 മണിക്കൂറിന് ശേഷം ചില നിശ്ചിത ആശുപത്രികളില്‍ മാത്രമേ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കുന്നുണ്ട്.

Top