എയര്‍ഹോസ്റ്റസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; ഒരാള്‍ അറസ്റ്റില്‍

Untitlerape

മുംബൈ: മുംബൈയിയില്‍ എയര്‍ഹോസ്റ്റസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സ്വകാര്യ വിമാനക്കമ്പനിയില്‍ എയര്‍ഹോസ്റ്റസായ 25 കാരിയെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവത്തില്‍ വിമാനക്കമ്പനിയുടെ സെക്യുരിറ്റി ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവസമയത്ത് മുറിയില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നുവെന്നാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി. സ്വപ്നില്‍ ബദോനിയ എന്ന 23 കാരനായ സുരക്ഷാ ജീവനക്കാരനാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ മറ്റ് രണ്ട് പേരുടെ സംഭവത്തിലെ റോള്‍ എന്താണെന്ന് വ്യക്തമായിട്ടില്ല.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ഹൈദരാബാദില്‍ നിന്ന് മുംബൈയിലെത്തിയതായിരുന്നു ഇവര്‍. ഇവിടെ വച്ചാണ് സ്വപ്നില്‍ ബദോനിയയെ കാണുന്നത്. ഒരേ കാറില്‍ വിമാനത്താവളത്തില്‍ നിന്നും ഇവര്‍ പുറത്തേക്ക് പോയി. പിന്നീട് ബദോനിയയെ മലാദ് എന്ന സ്ഥലത്തെ മാളിന് സമീപം ഇറക്കിയ ശേഷം യുവതി യാത്ര തുടര്‍ന്നു. വീട്ടിലെത്തി വേഷം മാറിയ ശേഷം യുവതിയും മാളിന് സമീപത്തെത്തി.

ഇവിടെ ബാറില്‍ കയറി ഇരുവരും ബോധം മറയും വരെ മദ്യപിച്ചതായും പൊലീസ് പറയുന്നു. പിന്നീട് യുവതിയുമായി താന്‍ ആദ്യം ഹോട്ടല്‍ മുറിയില്‍ പോകാനാണ് ശ്രമിച്ചതെന്നും എന്നാല്‍ മുറി കിട്ടാതിരുന്നത് കൊണ്ട് താന്‍ താമസിക്കുന്ന ഫ്‌ലാറ്റിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നുവെന്ന് പ്രതി ബദോനിയ പൊലീസിനോട് പറഞ്ഞു. ഇവിടെ വച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

രാവിലെ ഉറക്കമെണീറ്റ യുവതി തന്റെ ശരീരത്തിലെ മുറിവുകള്‍ കണ്ട് ബദോനിയയോട് കാര്യം തിരക്കി. എന്നാല്‍ അയാള്‍ തനിക്ക് മദ്യപിച്ച് ബോധമുണ്ടായിരുന്നില്ലെന്ന മറുപടിയാണ് നല്‍കിയത്. മുറിയിലുണ്ടായിരുന്ന സ്ത്രീയോട് ഇവര്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഇവരും ഒന്നും മിണ്ടിയില്ല. മറ്റൊരു സുഹൃത്ത് ഇവരെ പിന്നീട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിതാവ് രാത്രി എവിടെയായിരുന്നുവെന്ന് യുവതിയോട് തിരക്കിയതായും ഈ ഘട്ടത്തില്‍ താന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് സംശയിക്കുന്നതായി യുവതി പറഞ്ഞതായുമാണ് പൊലീസ് പറയുന്നത്. പിന്നീട് വൈദ്യപരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചു. പ്രതിയെ ജൂണ്‍ 10 വരെ റിമാന്റ് ചെയ്തിരിക്കുകയാണ്.

Top