തൃശൂർ : പിസ്റ്റളിന് സമാനമായ എയര്‍ ഗണ്ണുകളുടെ വില്‍പ്പന തൃശൂര്‍ ജില്ലയില്‍ വിലക്കി. കഴിഞ്ഞ ദിവസം ടയര്‍ കടയുമയ്ക്ക് നേരെ വെടിവെയ്പുണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ റേഞ്ച് ഡിഐജിയുടെ തീരുമാനം. സംഭവത്തില്‍ ഡിഐജി എല്ലാ എസ്എച്ച്ഒമാരുടെയും അടിയന്തിര യോഗം വിളിച്ചു.
തൃശൂർ കൂര്‍ക്കഞ്ചേരിയിലെ ടയർ കടയുടമയായ മണികണ്ഠന് നേരെയാണ് വെടിവെപ്പുണ്ടായത്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെപ്പുണ്ടായത്. പഞ്ചറായ ടയര്‍ ഒട്ടിച്ചു നല്‍കാത്തതിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശിയായ മണികണ്ഠന്റെ കാലിനാണ് വെടിയേറ്റത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.